1

Pages

Monday, May 23, 2011

ട്രോഫികള്‍ എന്റെ ആദ്യനാടകം




കുട്ടിക്കാലം തൊട്ടേ അഭിനയത്തോട് വല്യൊരു മതിപ്പായിരുന്നു, ആ ഒരു മതിപ്പ് തന്നെ ആയിരിക്കാം പലപ്പോഴും പലഘട്ടങ്ങളില്‍ നിന്നും എന്നെ രക്ഷിച്ചിട്ടുള്ളതും, എന്തായാലും സിനിമയിലോ, അല്ലെങ്കില്‍ നാടകത്തിലോ ഒന്നും അഭിനയിക്കാനുള്ള ഭാഗ്യം എനിക്കില്ല എന്നാപിന്നെ ജീവിതത്തില്‍ അത് അഭിനയിച്ച് തീര്ക്കാളന്‍ തന്നെ തീരുമാനിച്ചു, ചമ്മല്‍ എന്റെ കൂടെപ്പിറപ്പ് ആയിരുന്നു അതുകൊണ്ട് തന്നെ ആരും കാണാതെ കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ടുള്ള അഭിനയം ആയിരുന്നു ആദ്യമൊക്കെ, എന്നും ഇങ്ങിനെ കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ട് അഭിനയിച്ചിട്ട് എന്ത് ഗുണം എന്റെ കഴിവ് വീട്ടുക്കാരും, നാട്ടുക്കാരും ഒക്കെ അറിയണം അല്ലെങ്കില്‍ അറിയിച്ചിട്ട് തന്നെ ബാക്കികാര്യം എന്ന് മനസ്സില്‍ ഒരു തീരുമാനമെടുത്തു, അന്ന് ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം, അടുത്ത മാസം സ്കൂള്‍ യൂത്ത്‌ഫെസ്റ്റിവലാണ്‌ ഇതുത്തന്നെ നല്ല ചാന്സ്ു, എനി ഇങ്ങിനെ ഒരു ചാന്സ്് ഒരിക്കലും കിട്ടത്തില്ല ആരുടെ എങ്കിലും കാലുപിടിച്ച് ഇത്തവണ ഏതെങ്കിലും ഒരു നാടകത്തില്‍ കയറിപ്പറ്റണം അതോടെ ഞാന്‍ ഫെയ്മസ് ആവും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട, (?) എന്തിനും ഒരു തുടക്കം വേണമല്ലോ അങ്ങിനെ ഒരു തുടക്കം കിട്ടാന്‍ വേണ്ടി ഞങ്ങളുടെ സ്കൂളില്‍ മൂന്നുതവണ നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ട പത്താംതരത്തില്‍‍ പഠിക്കുന്ന ഷാജഹാനെ പോയി കണ്ടു കാര്യം അവതരിപ്പിച്ചു, അവന്‍ ഇത്തവണയും അതേ സ്ഥാനം നിലനിര്ത്താ നുള്ള പരിപാടിയിലാ ആ സമയത്ത് അവനൊരു പാരയെ അതും എന്നെപോലെയുള്ള ഒരു കമ്പിപ്പാരയെ എടുത്ത് തോളത്ത് വെക്കുമോ? കണ്ടറിയണം... പക്ഷെ ഞാന്‍ കരുതിയ പോലെ അല്ലട്ടൊ അവന്‍, വളരെ മാന്യതയോടെ തന്നെ നാളെ അവരുടെ റിഹേഴ്സല്‍ ക്യാമ്പിലേക്ക് എന്നോട് ചെല്ലാന്‍ പറഞ്ഞു.

അടുത്ത ദിവസം എന്റെ (?) ഹെര്ക്കു ലീസ് സൈക്കിള്‍ ആഞ്ഞു ചവിട്ടി ക്യത്യ സമയത്ത് തന്നെ അവിടെ ഹാജറായി, നല്ലൊരു നടന്‍ ആവണേല്‍ ഇങ്ങിനെ കുറച്ച് കഷ്ടപ്പാട് അനുഭവിക്കണം എന്ന് ആരോ പറഞ്ഞ്‌ തന്നിട്ടുണ്ട്. അവര്‍ എല്ലാവരും വന്നു, ഷാജഹാന്‍ അവരുടെ സം‌‌വിധായകന്‌ എന്നെ പരിചയപ്പെടുത്തി... ഇക്കാ ഇതാണ്‌ ഷാനു, ഞാന്‍ ഇന്നലെ പറഞ്ഞയാള്‍, ഇവന്‍ നല്ലൊരു നടനാണ്‌, മറ്റേതാണ്‌, മറിച്ചതാണ്‌ അങ്ങിനെ ഒരുപാട് അങ്ങ് പൊക്കി... ശരി ശരി ഇവന്‍ നല്ലൊരു നടന്‍ ആണെന്ന് കണ്ടിട്ട് എനിക്ക് തോന്നുന്നില്ല എങ്കിലും ശ്രമിച്ചു നോക്കാം (പൊക്കിയത് കുറച്ച് കൂടിയെന്നാ തോന്നുന്നത് അതുകൊണ്ടാ സം‌വിധായകന്‍ എന്നെയൊന്ന് ആക്കി പറഞ്ഞതും) നീ ഇതിനു മുന്നെ അഭിനയിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അല്ലേ അതേയെന്ന് പറയാന്‍ പറ്റു അതുകൊണ്ട് ഇല്ലെന്ന് പറഞ്ഞു, സാരമില്ല എല്ലാം നമുക്ക് ശരിയാക്കാം, “ട്രോഫികള്‍” എന്നൊരു നാടകമുണ്ട് നിന്നെ അതിലെ കേന്ദ്രകഥാപാത്രമാക്കാനാ എന്റെ പ്ലാന്‍... പറഞ്ഞു തീരും മുന്നേ നിന്നനില്പ്പി നു ഞാന്‍ രണ്ടുവട്ടം ചാടി... പക്ഷെ ഷാനു ഒരു പ്രശ്നം ഉണ്ടല്ലോ... എന്ത് പ്രശ്നം? ഞാന്‍ ചോദിച്ചു, കുറച്ച് പൈസ ചിലവ് വരുന്ന നാടകമാണ്‌ ഈ ട്രോഫികള്‍ എന്ന നാടകം, ഇറക്കാന്‍ പൈസയുണ്ടോ? സൈക്കിള്‍ പഞ്ചറായാല്‍ പോലും അത് ശരിയാക്കാന്‍ ഉപ്പച്ചിയുടെ മുന്നില്‍ കൈനീട്ടേണ്ടി വരുന്ന ഞാന്‍ നാടകത്തിനുള്ള പൈസ എവിടെന്ന് ഒപ്പിക്കും? ഞാന്‍ ചോദിച്ചു എത്ര രൂപ വേണ്ടി വരും? ആയിരത്തിന്റെ ഉള്ളില്‍ അത്രേ വരത്തുള്ളു, ഓ അത്രയുള്ളു... ഞാന്‍ വളരെ നിസ്സാരമായി മറുപടി കൊടുത്തു. നാടകത്തിന്റെ പേരില്‍ അഞ്ചു രൂപ പോലും വീട്ടില്‍ നിന്നും പ്രതീക്ഷിക്കേണ്ട, എങ്കിലും ഒന്ന് പരിശ്രമിച്ച് നോക്കാം. അതിനിടയില്‍ നാടകത്തിനു താല്പര്യമുള്ള മറ്റു പിള്ളേര്‍ അവരുടെ ഷെയര്‍ എന്ന നിലക്ക് 800 രൂപ തന്ന് സഹായിക്കാമെന്ന് ഏറ്റു. ആശ്വാസമായി എനി ബാക്കിയുള്ളത് ഒപ്പിച്ചാല്‍ മതിയല്ലോ, എനി ഉമ്മച്ചി തന്നെ രക്ഷ നേരേ സൈക്കിള്‍ വീട്ടിലേക്ക് വെച്ചുപിടിച്ചു... ഉമ്മച്ചിയോട് കാര്യം അവതരിപ്പിച്ചു, ആദ്യം ഒന്ന് എതിര്ത്തെ ങ്കിലും എന്റെ നിര്ബ്ന്ധത്തില്‍ ഉമ്മച്ചി വീണു, ശരി… എനിക്ക് ഉറപ്പില്ല എങ്കിലും ഞാന്‍ ഉപ്പച്ചിയോട് പറഞ്ഞ് നോക്കാം, 200 ചോദിക്കാന്‍ പോയ ഉമ്മച്ചിയെ 400 ന്റെ ചീത്ത പറഞ്ഞ് വെറും കയ്യോടെ ഉപ്പച്ചി തിരിച്ചയച്ചു. അത്രയ്ക്കായോ എന്നോടാ കളി... വീടിന്റെ അടുത്ത് ബല്ക്കീപസ് ഹോട്ടല്‍ ഉള്ളതിന്റെ ധൈര്യത്തില്‍‍ രണ്ടു ദിവസം ഞാന്‍ വീട്ടില്‍ നിന്നും ഒന്നും തന്നെ കഴിച്ചില്ല, രണ്ടു ദിവസവും ഹോട്ടല്‍ ഭക്ഷണം തന്നെ... ആ പൈസയും എനി ഉപ്പച്ചി തന്നെ കൊടുക്കണം അതുകൊണ്ടായിരിക്കണം മൂന്നാമത്തെ ദിവസം ഉപ്പച്ചി പറഞ്ഞു... ഇതാ നീ പറഞ്ഞ പൈസ ഇതോടെ നിര്ത്തിരയേക്കണം എല്ലാം… സമ്മതിച്ചോ? ഞാന്‍ അതെയെന്ന് മൂളി.

പിന്നീട് കുറച്ച് ദിവസം രാത്രിയും പകലുമില്ലാതെ റിഹേഴ്സല്‍ തന്നെയായിരുന്നു, വായില്‍ കൊള്ളാത്ത ഡയലോഗുകള്‍ അതും പോരാഞ്ഞിട്ട് അതിന്റെ കൂടെ ഒരുപാട് ചീത്തയും, തലക്ക് കൊട്ടലും ഒക്കെ മതിയാവോളം കിട്ടി... എനി ജന്മത്ത് നാടകം പോയിട്ട് കണ്ണാടിയുടെ മുന്നില്‍ നിന്ന് അഭിനയിക്കില്ല എന്നുവരെ തീരുമാനിച്ച് പോയി... അങ്ങിനെ യൂത്ത്‌ഫെസ്റ്റിവല്‍ ദിവസം ആയി, ആദ്യത്തെ ദിവസം ഒപ്പനയും, കഥകളിയും ഒക്കെയാ അതൊക്കെ ആരു കാണാന്‍ രണ്ടാമത്തെ ദിവസത്തെ നാടകത്തിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നത്... എനിക്ക് മാത്രം ടെന്ഷ,ന്‍, മറ്റവന്മാരൊക്കെ ഭയങ്കര സന്തോഷത്തിലും കാരണം കൂടുതലും ഡയലോഗുകള്‍ എനിക്കാണ്‌ അതുമല്ല ഏറ്റവും കൂടുതല്‍ സമയം സ്റ്റേജില്‍ ഞാന്‍ മാത്രേ കാണു, വല്ല പൊട്ടന്റെ കഥാപാത്രം ആയിരുന്നേല്‍ ഇത്രേം ടെന്ഷ ന്റെ കാര്യമില്ലായിരുന്നു. രണ്ട് ദിവസമായിട്ട് ശരിക്കും ഭക്ഷണം കഴിച്ചിട്ടില്ല, ഒന്ന് ഉറങ്ങിയിട്ടില്ല... ഇതൊക്കെ ആരോട് പറയാന്‍? നാടകത്തിനു വേണ്ടി മെയ്ക്കപ്പ് പരിപാടി ആരംഭിച്ചു... ഒരു സ്കൂള്‍ കുട്ടിയുടെ വേഷമാണ്‌ എനിക്ക് തന്നിട്ടുള്ളത്, ഒരു ട്രൗസറും പിന്നെ ഒരു ഷര്ട്ടും അതിലേക്ക് ഒരു ടൈയ്യും ഇത്രേയുള്ളു എനിക്കുള്ള വേഷം... ആദ്യത്തേത് ഒരു കൂതറ നാടകമായിരുന്നെന്ന് പുറത്തേ കൂക്കുവിളി കേട്ടപ്പോള്‍ മനസ്സിലായി അതിനേക്കാള്‍ വല്യ കൂക്കുവിളി ഞങ്ങളുടെ നാടകത്തിനു ഞാന്‍ എന്തായാലും പ്രതീക്ഷിച്ചു... അടുത്തത് ഞങ്ങളുടെ നാടകം... അനൗണ്സ്മെ ന്റ് കഴിഞ്ഞു അറക്കാന്‍ കൊണ്ടു പോവുന്ന പോത്തിനെ പോലെ ഞാന്‍ സ്റ്റേജിന്റെ പിറകിലേക്ക് കയറി നിന്നു… കര്ട്ടലന്‍ പതുക്കെ പൊക്കി... നാടകം തുടങ്ങുന്നതിനു മുന്നെ കൂക്കുവിളി തുടങ്ങി, ഞാന്‍ പേടിച്ച് വിറച്ച് രംഗത്തെത്തി എന്റെ ആദ്യത്തെ ഡയലോഗ് ഒരു തെറ്റും വരുത്താതെ പറഞ്ഞൊപ്പിച്ചു... ഒരുപാട് കയ്യടിയും, പിന്നെ കുറച്ച് കൂക്കുവിളിയും കിട്ടി, ഹാവു സമാധാനമായി... പിന്നെ ധൈര്യമൊക്കെ ചെറുതായിട്ട് വന്നു തുടങ്ങി... നാടകം വളരെ ഉഷാറായി തന്നെ മുന്നോട്ട്... എല്ലാവരും തകര്ത്തുഭിനയിച്ചു നാടകം അവസാനഘട്ടമായി... ബെഞ്ചിന്റെ മുകളില്‍ നിന്ന്‌ ട്രോഫികൊണ്ട് ഒരുപാട് വട്ടം തലയ്ക്കടിച്ച് പിന്വ ശത്തേക്ക് മരിച്ച് വീഴുന്നതാണ്‌ അവസാനത്തെ ഭാഗം, വീഴുമ്പോള്‍ പിടിക്കാനായി രണ്ടു മൂന്നുപേരെ പിന്‍‌വശത്ത് സം‌വിധായകന്‍ നിര്ത്തി യിരുന്നു... എന്തോ എന്റെ ഗംഭീര പ്രകടനം കണ്ടിട്ടാണെന്ന് തോന്നുന്നു അവന്മാര് സ്റ്റേജിന്റെ മുന്നില്‍ വന്നിരുന്നു, ട്രോഫി കൊണ്ടുള്ള അടിയും, ഭക്ഷണം കഴിക്കാത്തതിന്റെയും ഉറങ്ങാത്തതിന്റെയും ഒക്കെ ക്ഷീണം കൊണ്ട് ക്യത്യ സമയത്ത് തന്നെ ഞാന്‍ ബോധംകെട്ട് അപ്പുറത്തേക്ക് വീണു. എല്ലാവരും കരുതിയത് ഞാന്‍ തകര്ത്ത് അഭിനയിച്ചു എന്നാണ്‌, എന്തായാലും ആ ഒരു വീഴ്ച കൊണ്ട് മാത്രം ആ വര്ഷ ത്തെ ഏറ്റവും നല്ല നാടകവും, നല്ല നടനുള്ള (എനിക്ക്) പുരസ്ക്കാരവും "ട്രോഫികള്‍" നേടിയെടുത്തു എന്നതില്‍ ഞാന്‍ ഇപ്പോഴും അഭിമാനം കൊള്ളുന്നു, പിന്നീട് ഒരുപാട് അവസരങ്ങള്‍ വന്നെങ്കിലും ഇത്‌വരെയും നാടകത്തില്‍ അഭിനയിച്ചിട്ടില്ല, പക്ഷെ ഒരു നല്ല നടനായി ജീവിതത്തില്‍ ഇപ്പോഴും അഭിനയിച്ച് കൊണ്ടിരിക്കുന്നു.

Wednesday, May 18, 2011

അലമ്പ‌ന്മാരുടെ ഗാനമേള



ഗാനമേള എന്നു കേട്ടാല്‍ അവിടെ ഓടിയെത്തും ഞാനും എന്റെ കൂട്ടുകാരും, അന്നത്തെ കാലത്ത് ഞങ്ങള്‍ക്ക് ഒരുതരം ക്രെയ്സ് ആയിരുന്നു ഈ ഗാനമേള എന്ന സംഭവം... പാട്ടിനു അനുസരിച്ച് ചാടിക്കളിയും, പിന്നെ കൂവി വിളിക്കലും, കല്ലെടുത്ത് എറിയലും, കമ്മറ്റിക്കാരെ ചീത്ത വിളിക്കലും അങ്ങിനെ ഒരുപാട് വെറൈറ്റി ഐറ്റംസ് ഉണ്ട് ഞങ്ങളുടെ കയ്യില്‍ ഇതൊക്കെ വല്യ ചിലവില്ലാത്ത കേസല്ലെ! എന്നിട്ടോ ഇതുവരെയും ഒരു ചീത്തപ്പേരും ഞങ്ങള്‍ ഉണ്ടാക്കിയിട്ടില്ല എന്നാണ്‌ ഞങ്ങളുടെ പൊതുവെയുള്ള വിലയിരുത്തല്‍ നാട്ടുകാര്‍ക്ക് ആണെല്‍ നേരെ തിരിച്ചും അല്ല അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല നല്ല രീതിയില്‍ നടത്തുന്ന ഗാനമേളകള്‍ അലമ്പാക്കാന്‍ വേണ്ടി മാത്രം പൊട്ടിത്തെറിച്ച കുറേയെണ്ണം, അതെ ഈ ഞങ്ങള്‍ തന്നെ... വല്ല പെണ്ണും കയറി പാടാന്‍ നിന്നാല്‍ മാത്രം ഞങ്ങള്‍ വളരെ സൈലന്റ് ആയി കേള്‍ക്കും അതിനു പകരം ഒരു ആണാണെങ്കിലോ പിന്നെ തുടങ്ങിയതെ അവനു ഓര്‍മ്മ കാണു ഞങ്ങള്‍ കൂവി തോല്പ്പിക്കും, എങ്കിലും തടികേടാവുന്ന കേസായത് കൊണ്ട് അടികൊള്ളാതെ നോക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്, പല അടിയും പല വഴിക്ക് ആയിട്ട് മുടങ്ങി പോയിട്ടുണ്ട് എന്നെങ്കിലും അതൊക്കെ പലിശയടക്കം കിട്ടുമെന്നുള്ള ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു.

മറ്റു പലരും നടത്തുന്ന ഗാനമേള കണ്ട് ഞങ്ങള്‍ക്ക് ഒരു ആഗ്രഹം സ്വന്തമായിട്ട് ഒരു പരിപാടി വെച്ചാലോ എന്ന്, അതിനെ കുറിച്ച് ഞങ്ങള്‍ ഒരു ചര്‍ച്ചവരെ നടത്തി, എന്നിട്ട് "അലമ്പ്‌റോഡ് ടീം" എന്നൊരു ഗ്രൂപ്പിനു രൂപം കൊടുത്തു. പിന്നെ അതിന്റെ പിറകില്‍ ആയി എല്ലാവരും, കൊച്ചിയില്‍ നിന്നും ഒരു ടീമിനെ ഗാനമേളക്ക് വേണ്ടി ഞങ്ങള്‍ ബുക്ക് ചെയ്തു, ഒരു അടിപൊളി ഗാനമേള ആയിരുന്നു ഞങ്ങളുടെ മനസ്സില്‍, കൂവുന്നവരെ കൈകാര്യം ചെയ്യാന്‍ വേണ്ടി തന്നെ ഒരു സ്ക്വാഡിനെ നിയമിച്ചു അവര്‍ക്ക് വേണ്ടി കുറച്ച് തുകയും വകയിരുത്തി, നല്ലപോലെ പബ്ലിസിറ്റി കൊടുത്തത് കൊണ്ട് ആളുകളുടെ തള്ളിക്കയറ്റം ഞങ്ങള്‍ പ്രതീക്ഷിച്ചു.

വീടിനടുത്ത് ഒഴിഞ്ഞ് കിടക്കുന്ന ഒരു പറമ്പുണ്ട് അവിടെയാ പരിപാടി, എനിക്കായിരുന്നു ഒരുവിധം എല്ലാ ചുമലതകളും അതുകൊണ്ട് തന്നെ എല്ലാവരുടെയും ഇടയില്‍ കുറച്ച് മസില്‍ (?) പിടിക്കേണ്ടി വന്നു എന്നത് സത്യം, മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായൊരു പരിപാടി ആയതോണ്ട് അധികം വല്യ ചടങ്ങൊന്നുമില്ലാതെ ഗാനമേള ആരംഭിച്ചു, തുടക്കം തന്നെ ഗംഭീര പ്രകടനം... ആട്ടത്തിന്റെ എ.ബി.സി.ഡി അറിയാത്ത വാസു ചേട്ടന്‍ പോലും നടുറോഡില്‍ മൂണ്‍‌വാക്ക് നടത്തി... മലയാള പാട്ടുകള്‍ തല്‍ക്കാലം പാടേണ്ട എന്നൊരു സൂചന ഗാനമേളക്കാര്‍ക്ക് കൊടുത്തിരുന്നു അതുകൊണ്ടായിരിക്കാം അവര്‍ തമിഴില്‍ പരീക്ഷണം നടത്തിയത്, ആദ്യത്തെ പാട്ടു കേട്ടപ്പോള്‍ തന്നെ ഇവന്മാര്‍ക്ക് കൊടുത്ത പൈസ മുതലായി എന്നൊരു പ്രതീതി നാട്ടുകാരുടെ മുഖത്ത് നിന്നും ഞങ്ങള്‍ വായിച്ചെടുത്തു... അതുമതി അതുമാത്രം മതി. നല്ലവരായ നാട്ടുകാരുടെ സന്തോഷം അതാണ്‌ ഞങ്ങളും പ്രതീക്ഷിച്ചത്, അതിനിടയില്‍ ഞാനടക്കം ഈ കമ്മറ്റിയില്‍ ഉള്ളവര്‍ക്ക് പുട്ടടിക്കാന്‍ ബക്കറ്റ് പിരിവും വളരെ ഉഷാര്‍ ആയി നടന്നിരുന്നു... രണ്ട് മൂന്ന് പാട്ടുകള്‍ ഒക്കെ കഴിഞ്ഞു ആടി ആടി ഒരുവിധം എല്ലാം തളര്‍ന്ന് ഇരിക്കുവാ എങ്കില്‍ കുറച്ചൂടെ ഹരം കേറിക്കോട്ടെ എന്നു കരുതി "ഖുഷി" എന്ന തമിഴ് സിനിമയിലെ "കെട്ടിപുടി കെട്ടിപുടിടാ" എന്ന് തുടങ്ങുന്ന പാട്ട് പാടാന്‍ കമറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിറോസ് ഗാനമേളയിലെ തബല ചേട്ടനോട് പറഞ്ഞു, ആ ചേട്ടന്‍ പറഞ്ഞു ആ പാട്ട് ഇതുവരെയും ഞങ്ങളുടെ ഒരു പരിപാടിയിലും പാടിയിട്ടില്ല എന്തായാലും ഞാന്‍ പാടുന്ന കുട്ടിയോട് പറഞ്ഞു നോക്കാം പക്ഷെ ഈ പാട്ട് ഇവിടെ ഏല്‍ക്കുമോ? സംശയം വേണ്ട ഈ പാട്ട് ഇവിടെ മാത്രേ ഏല്‍ക്കൂ, ചേട്ടന്‍ ധൈര്യമായി ആ കുട്ടിയോട് പാടാന്‍ പറയു, ഞങ്ങളുടെ പറച്ചില്‍ കേട്ട് ആ ചേട്ടന്‍ ആ കുട്ടിയോട് കാര്യം അവതരിപ്പിച്ചു, ആ കുട്ടി പാടാമെന്ന് ഏല്‍ക്കുകയും ചെയ്തു. എങ്കില്‍ അടുത്തത് ഈ പാട്ട് തന്നെ... വിളിച്ച് പറയുന്നത് അക്ബര്‍ ആണ്‌, പാടുന്നത് ഈ കുട്ടി ആണെന്ന് അറിഞ്ഞപ്പോള്‍ കുറച്ചൂടെ ശബ്ദത്തില്‍… "ഖുഷി" എന്ന സൂപ്പര്‍ഹിറ്റ് തമിഴ് സിനിമയിലെ "കെട്ടിപുടി കെട്ടിപുടിടാ" എന്ന് തുടങ്ങുന്ന പാട്ട് നിങ്ങള്‍ക്ക് വേണ്ടി പാടുന്നത് മറ്റാരുമല്ല നമ്മുടെ സ്വന്തം നിമ്മി... പാട്ടിന്റെ പേരും, പെണ്ണിന്റെ പേരും, അക്ബറിന്റെ ശബ്ദം കൂടെ കേട്ടപ്പോള്‍ ഉറക്കം തൂങ്ങിയിരുന്ന ഹംസക്ക വരെ ചാടിയെണീറ്റിരുന്നു. പാട്ടു തുടങ്ങി... കുറച്ച് കഴിഞ്ഞപ്പോള്‍ ആ കുരുത്തംകെട്ട പെണ്ണ് ഒരു ആവശ്യവുമില്ലാതെ താഴേക്ക് ഒന്ന് ഇറങ്ങി നിന്നു, പാവം ഹരം കൊള്ളിക്കാന്‍ ചെന്നതാവും, പക്ഷെ സംഭവിച്ചത് മറ്റൊന്ന്, അവളുടെ മുടി ഒറിജിനല്‍ ആണോ എന്നറിയാന്‍ കൂട്ടത്തിനിടയില്‍ ഏതൊ ഒരുത്തന്‍ മുടി പിടിച്ച് വലിച്ചു നോക്കി, അവന്‍ സംശയിച്ചതില്‍ തെറ്റ് പറയാന്‍ പറ്റില്ല കാരണം അവന്റെ കയ്യിന്റെ കൂടെ തന്നെ മുടി ഒന്നാകെ അങ്ങ് പറിഞ്ഞു പോന്നു... അവന്‍ അതേപടി അത് തിരിച്ച് കൊടുക്കുകയും ചെയ്തു പക്ഷെ അവളുടെ കൂടെ പാടാന്‍ നിന്നിരുന്ന ചെക്കനു ഇത് തീരെയങ്ങോട്ട് പിടിച്ചില്ല, അവന്‍ സ്റ്റേജില്‍ നിന്നും ഇറങ്ങി മുടി ഇളക്കി എടുത്തവനിട്ട് ഒന്നോ അതോ രണ്ടോ പൊട്ടിച്ചു. പിന്നെ അവിടെ കൊട്ടിക്കലാശം തന്നെ ആയിരുന്നു... തബലയും, ഫ്ലൂട്ടും, മൈക്കും ഒക്കെ എന്റെ തലയുടെ മുകളിലൂടെ പറന്ന് പോവുന്ന കാഴ്ച എനിക്ക് കാണേണ്ടി വന്നു. മുടി ഇളക്കിയവന്‌ നാട്ടില്‍ ഇത്രേം പിടിപാട് ഉണ്ട്ന്ന് പിന്നെയാ മനസ്സിലായത് കാരണം ഞാനടക്കം ഇത്രേം നേരം സ്റ്റേജില്‍ ഉണ്ടായിരുന്ന ആളുകള്‍ ഒക്കെ നിലത്ത് കിടന്ന് പാമ്പിനെ പോലെ ഇഴയുന്നു, ചുരുക്കി പറഞ്ഞാല്‍ പോറോട്ടക്ക് മാവ് കുഴക്കുന്ന പോലെ എല്ലാത്തിനെയും (തക്ക സമയത്ത് മുങ്ങിയ കമ്മറ്റിയിലെ ചില മെമ്പര്‍മാര്‍ ഒഴികെ) അവന്മാര്‍ നല്ലപോലെ കുഴച്ചെടുത്തു... പിന്നീടങ്ങോട്ട് രണ്ട് മൂന്ന് ദിവസം വേദനകളുടെ നാളുകള്‍ തന്നെയായിരുന്നു... പിന്നെ ആകെയുള്ള ആശ്വാസം ബക്കറ്റ് പിരിവ് നടത്തിയത് കൊണ്ട് ഹോസ്പിറ്റല്‍ ചിലവിന്‌ പൈസക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല.

Saturday, May 14, 2011

ഇലക്ഷന്‍ റിസള്ട്ടും , പിന്നെ റിപ്പോര്ട്ടടര്‍ ചാനലും...



തിരക്കിട്ട ഓഫീസ് ജീവിതത്തില്‍ വീണു കിട്ടുന്ന രണ്ടു ദിവസം വെള്ളിയും, ശനിയും ഈ രണ്ടു ദിവസവും ഞങ്ങള്‍ക്ക് ഒഴിവു ദിവസമാണ്‌ മനസ്സില്‍ കുറച്ചൊക്കെ സന്തോഷം തോന്നുന്ന ദിവസം നേരത്തെ എഴുന്നേല്‍ക്കേണ്ട, ഓഫീസിലേക്ക് ചാടിപിടഞ്ഞ് പോവേണ്ട അതൊക്കെ തന്നെയാ റീസണ്‍, പക്ഷെ ഇക്കഴിഞ്ഞ വെള്ളി എനിക്ക് അത്ര സന്തോഷം തന്ന ദിവസം ആയിരുന്നില്ല... ഇലക്ഷന്‍ റിസള്‍ട്ട് വരുന്ന ദിവസം ആയിരുന്നു, എനിക്കിഷ്ടം സഖാവ് വി.എസ്സിനെ ആയിരുന്നു പെണ്‍പിടുത്തക്കാരോടും, അഴിമതിക്കാരോടും അദ്ദേഹം എടുത്ത കടുത്ത നിലപാട് ഇതൊക്കെ ആയിരിക്കാം അദ്ദേഹത്തെ എന്നിലേക്ക് ആകര്‍ഷിച്ചതും ഇവിടെ അതല്ല വിഷയം ഇക്കഴിഞ്ഞ വ്യാഴായ്ച എന്ത് സംഭവിച്ചു എന്നാണ്‌.

ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാന്‍ വേണ്ടി ഞാനും അമ്മായിടെ മോനും കൂടെ ജവഹര്‍ ഹോട്ടലില്‍ കയറിയതാ പൊതുവെ പത്രം വായിക്കുന്ന ശീലം എനിക്കില്ല, ഓര്‍ഡര്‍ ചെയ്ത മസാലദോശ കിട്ടാന്‍ ഒരുപാട് വൈകി എന്നാപിന്നെ ആ നേരം പത്രം ഒന്ന് നോക്കിയേക്കാം എന്നു കരുതി, എല്ലാ വാര്‍ത്തയും വായിക്കാന്‍ ഇരുന്നാല്‍ ശരിയാവത്തില്ല ചുമ്മ ഒന്നു ഓടിച്ച് നോക്കല്‍ അത്രേ പറ്റൂ, അല്ലെങ്കിലും ആവശ്യമുള്ളിടത്തേക്ക് എന്റെ കണ്ണ് പോവുല്ല എങ്കിലും ആദ്യ പേജില്‍ തന്നെ ഒരു പരസ്യം കണ്ടു ഏഴു ആണുങ്ങളും ഒരു പെണ്ണും മസ്സില്‍ പിടിച്ച് നില്‍ക്കുന്ന ഒരു ഫോട്ടൊ കൂട്ടത്തില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ "എണ്ണുമ്പോള്‍ ഞങ്ങള്‍ മുന്നിലുണ്ടാകും!" ആഹാ ഇത് നമ്മുടെ നികേഷ് കുമാറും പിന്നെ വേണു ചേട്ടനുമല്ലേ? ബാക്കി ഉള്ളവരെ സത്യത്തില്‍ എനിക്ക് മനസ്സിലായില്ലട്ടോ. ഇന്ത്യാവിഷന്‍ എന്ന ന്യൂസ് ചാനലില്‍ വളരെ തലയെടുപ്പോടെ നിന്നിരുന്ന ഈ സഖാവ് (?) ഇതാ ഒരു പുതിയ ചാനല്‍ ഒക്കെ തുടങ്ങി ജനങ്ങളെ ഞെട്ടിക്കാന്‍ പോവുന്നു എന്നാ പിന്നെ ഇത്തവണത്തെ ഇലക്ഷന്‍ റിസള്‍ട്ട് ഈ ചേട്ടന്റെ ചാനല്‍ വഴി തന്നെ ആകട്ടെയെന്ന് കരുതി. ഓഫീസില്‍ വന്നപ്പോഴും എല്ലാവരുടെയും ചര്‍ച്ച “റിപ്പോര്ട്ടര്‍” എന്ന ചാനലിനെ കുറിച്ച് തന്നെയായിരുന്നു അതോടെ എന്റെ ഇന്ററെസ്റ്റ് കൂടി പിന്നെ മനസ്സില്‍ ആകെ കൂടെ ഈ ചിന്തയെ ഉണ്ടായിരുന്നുള്ളൂ, ഇന്ന് റൂമില്‍ ചെന്നിട്ട് വേണം ആ ചാനല്‍ ഒന്ന് ട്യൂണ്‍ ചെയ്തെടുക്കാന്‍ സെറ്റപ്പ് ചെയ്യേണ്ട വിധമൊക്കെ കൂട്ടുക്കാരില്‍ നിന്നും എഴുതിയെടുത്തു... അങ്ങിനെ റൂമില്‍ എത്തി മറ്റുപരിപാടികള്‍ എല്ലാം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചു എന്നിട്ട് റിമോട്ട് എടുത്ത് ട്യൂണിംഗ് തുടങ്ങി ഒരുതരം അക്രാന്തം ആയിരുന്നു, ഓരോ ബട്ടണ്‍ അമര്‍ത്തുമ്പോഴും അതെന്തെക്കൊയോ ചോദിച്ചോണ്ടിരുന്നു അതെല്ലാം ആരു വക വെയ്ക്കുന്നു ഞാന്‍ എല്ലാത്തിനും ഓകെ കൊടുത്ത് കൊണ്ടിരുന്നു. അതിനിടയില്‍ ഒന്നുമാത്രം എന്റെ ശ്രദ്ധയില്‍പ്പെട്ടു "നിലവിലുള്ള ചാനലുകള്‍ ഡിലീറ്റ് ചെയ്യട്ടെ?" പക്ഷെ അപ്പോഴേക്കും ഞാന്‍ ഓകെ ബട്ടണ്‍ പ്രസ്സ് ചെയ്തിരുന്നു, അതോടെ അതു പോയി കിട്ടി പിന്നെ കരിമ്പിന്‍ തോട്ടത്തില്‍ കയറിയ ആനയെ പോലെ ഞാന്‍ അവിടെയും ഇവിടെയും കയറി ഒന്ന് അര്‍മാദിച്ചു അവസാനം ഇതുവരെ ചെയ്ത പരിപാടി സേവ് ചെയ്യുകയും ചെയ്തു അതിനിടയില്‍ അമ്മായിടെ മോന്‍ ചോദിച്ചു ശരിയായോ എന്ന് എന്റെ ഒരു മനസ്സമാധാനത്തിനു വേണ്ടി മാത്രം ഞാന്‍ പറഞ്ഞു "ഇപ്പൊ ശരിയാവും, നീ കഞ്ഞി വെയ്ക്കാനുള്ള പണി തുടങ്ങിക്കോ എന്ന്" അവന്‍ അത് കേള്‍ക്കേണ്ട താമസം അടുക്കളയിലേക്ക് പോയി ഞാന്‍ പിന്നെം അതിന്മേലിട്ട് പണിയാന്‍ തുടങ്ങി പണിത് പണിത് ഞാന്‍ ഒരു വിധം ആയി... വല്ലാത്തൊരു ചൂട് ഞാന്‍ ഏ.സി ഓണ്‍ ചെയ്തു... രക്ഷയില്ല... ആദ്യം ഉണ്ടായിരുന്ന ചാനല്‍ കൂടെ പോയി എനി അമ്മായിടെ മോനോട് എന്ത് സമാധാനം പറയും? അവനാണെല്‍ അമ്യത ടീവിയിലെ "കഥയല്ലിത് ജീവിതം" എന്ന പരിപാടി മുടങ്ങാതെ കാണുന്നതാ, ഇന്നെന്തായാലും അത് നടക്കില്ല... എന്റെ ജീവിതം കൊണ്ട് അവന്‍ ഒരു കഥ എഴുതുമെന്ന് ഉറപ്പായി... അവന്‍ ഒന്ന് വന്നു നോക്കി ഞാന്‍ പെട്ടെന്ന് തന്നെ റിസീവര്‍ ഓഫ് ചെയ്തു പിന്നെ ഓണ്‍ ചെയ്തു "സര്‌വ്വീസ് നോട്ട് എവയ്‌ലബിള്‍" എന്നൊരു മെസ്സേജ് സ്ക്രീനില്‍ തെളിഞ്ഞു വന്നു. ഞാനൊന്ന് ചിരിച്ച് കാണിച്ചു, ത്യപ്തിയായല്ലോ? എന്തൊക്കെ പുകില്‍ ആയിരുന്നു? നിനക്ക് എന്തിന്റെ കേടാടാ ചെക്കാ! മര്യാദയ്ക്ക് ആദ്യത്തെ പോലെ ശരിയാക്കി തന്നോ അല്ലെങ്കില്‍ നീ വിവരമറിയും അമ്മായിടെ മോന്‍ എന്നെയൊന്ന് പേടിപ്പിച്ചു. അവന്‍ ചൂടായി എന്ത് പറഞ്ഞാലും എനിക്ക് കോമഡി ആയിട്ടെ തോന്നു അതുകൊണ്ട് ഞാന്‍ പേടിച്ചില്ല... എന്നാലും ഇതിനു എന്തുപറ്റി കാണുമെന്നായി എന്റെ ചിന്ത, ഞാന്‍ പിന്നെയും റിമോട്ട് എടുത്ത് ഒരുവട്ടം കൂടെ പയറ്റി നോക്കി, എനി ഒരു രക്ഷയുമില്ല... ഞാന്‍ അവനോട് ചോദിച്ചു നമുക്കിത് കടയില്‍ കൊണ്ട്‌പോയി ശരിയാക്കിയാലോ? ഇന്നിത് ശരിയാക്കിയില്ലേല്‍ നാളെ നമ്മള്‍ എങ്ങിനെ ഇലക്ഷന്‍ റിസള്‍ട്ട് ലൈവ് കാണും? നീ ഒറ്റയ്ക്ക് പോയി ശരിയാക്കി കൊണ്ടുവന്നാ മതി അതും പറഞ്ഞ് ഒരുമാതിരി രാഷ്‌ട്രീയക്കാരെ പോലെ അവന്‍ കയ്യൊഴിഞ്ഞു. പ്ലീസ് നീയും കൂടെ ഒന്ന് വാടാ എന്റെ കൂടെ... കാലില്‍ വീഴാന്‍ അവന്‍ സമ്മതിച്ചില്ല അപ്പോഴേക്കും അവന്‍ ഓകെ പറഞ്ഞു, റിസീവര്‍ ഊരിയെടുത്ത് ഒരു കവറിലിട്ടു എന്നിട്ട് നേരേ റിസീവര്‍ നന്നാക്കുന്ന കടയിലേക്ക് നടന്നു... കടയില്‍ എത്തി... അമ്മായിടെ മോന്‍ കടക്കാരനോട് പറഞ്ഞു ഇതിന്‌ ഇന്നലെ വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല ഒരു ചാനലിനു വേണ്ടി ഈ ബുദ്ധിമാന്‍ ഇന്നൊന്ന് പരിശ്രമിച്ചതാ ആ പരിശ്രമം പാളിപ്പോയി ഇതൊന്ന് പെട്ടെന്ന് ശരിയാക്കി തരണം ഞങ്ങള്‍ ഇവിടെ വെയ്റ്റ് ചെയ്യാം. അമ്മായിടെ മോന്‍ പറയുന്നതനുസരിച്ച് ഞാന്‍ തലയാട്ടി കൊടുത്തു അല്ലെങ്കില്‍ കടക്കാരന്‍ ഒന്നും അറിയാത്ത പാവം അവനെ തെറ്റിദ്ധരച്ചാലോ?... കടയിലെ പയ്യന്‍ റിസീവര്‍ കണക്ട് ചെയ്ത് റിമോട്ട് എടുത്ത് രണ്ട് ഞെക്കല്‍ അവിടെയും ഇവിടെയും സംഭവം വര്‍ക്കായി... ആഹാ കൊള്ളാമല്ലോ പരിപാടി എന്ന് മനസ്സില്‍ ഞാന്‍ പറഞ്ഞു പോയി. ഇതാ സംഭവം ശരിയായിട്ടുണ്ട് സര്‍‌വീസ് ചാര്‍ജ്ജ് 20 റിയാല്‍... പൈസയെടുക്കാന്‍ ഞാന്‍ പോക്കറ്റില്‍ കയ്യിട്ടു അതെ സ്പീഡില്‍ ഞാന്‍ കൈ പിന്‍‌വലിച്ചു അയ്യോ! പെഴ്സ് എടുത്തില്ല! അമ്മായിടെ മോന്‍ എന്നെയൊന്ന് നോക്കി എന്നിട്ട് ചോദിച്ചു എന്തെയെന്ന്? ഞാന്‍ പതുക്കെ പറഞ്ഞു "പെഴ്സ് എടുക്കാന്‍ മറന്നു" ആണൊ എങ്കില്‍ മാറിനില്‍ക്ക് ഞാന്‍ കൊടുത്തോളാം... എന്റെ മനസ്സില്‍ അവനോടുള്ള ഇഷ്ടം പിന്നെയും കൂടി ഇത്രേം ഒക്കെ ഞാന്‍ കാട്ടികൂട്ടിയിട്ടും ഒരു ആപത്ത് ഘട്ടം വന്നപ്പോള്‍ സഹായിച്ചത് കണ്ടില്ലേ! പക്ഷെ ആ ഇഷ്ടം കടയില്‍ നിന്നും ഇറങ്ങുന്നത് വരെ ഉണ്ടായിരുന്നുള്ളു കാരണം കടയില്‍ നിന്നും ഇറങ്ങി റൂം എത്തുന്നത് വരെ അവന്‍ എന്നെ വിളിക്കാത്തതായിട്ട് എനി ഒന്നുമില്ല, എല്ലാം ഞാനായിട്ട് വരുത്തിവെച്ചതല്ലേ എനി അവന്‍ എന്ത് വിളിച്ചാലും കേള്‍ക്കുക തന്നെ… നടത്തം ആരോഗ്യത്തിനു നല്ലതെന്ന് കരുതി ഞങ്ങള്‍ റൂമിലേക്ക് നടന്ന് നീങ്ങി.

വാല്‍ക്കഷ്ണം: റൂമില്‍ എത്തി റിസീവര്‍ കണക്ട് ചെയ്തു റിപ്പോര്‍ട്ടര്‍ ചാനല്‍ വെച്ചു നോക്കി, ആളെ കാണുന്നില്ല പക്ഷെ നികേഷ് ചേട്ടന്റെ ശബ്ദം മാത്രം കേട്ടു, പിന്നെ ഇന്നാണ്‌ ഒരു കാര്യം അറിഞ്ഞത് റിപ്പോര്‍ട്ടര്‍ ചാനല്‍ സാധാരണ റിസീവറില്‍ കിട്ടുകയില്ല, അതിനു 800 റിയാല്‍ മുടക്കി എച്ച്.ഡി റിസീവര്‍ തന്നെ വാങ്ങിച്ച് വെയ്ക്കണമെന്ന്, 800 റിയാല്‍ മുടക്കി തല്‍ക്കാലം റിപ്പോര്ട്ടര്‍ ചാനല്‍ കാണേണ്ട എന്ന തീരുമാനത്തിലാ ഞാനും എന്റെ അമ്മായിടെ മോനും.

Tuesday, May 10, 2011

എന്റെ ആദ്യത്തെ സമരം



ഞാന്‍ പത്താം തരത്തില്‍ പഠിക്കുന്ന കാലം, അന്നൊക്കെ എന്നെ കണ്ടാല്‍ പത്തില്‍ പഠിക്കുന്ന പയ്യനാണെന്ന് കണ്ടാല്‍ കൂടെ ആരും പറയത്തില്ല, സ്കൂളിനടുത്ത് തന്നെയാ എന്റെ വീട്, അതുകൊണ്ട് തന്നെ ക്ലാസ്സ് കട്ടുചെയ്ത് സിനിമയ്ക്ക് പോവുന്ന പരിപാടി ഒന്നും നടക്കത്തില്ല എനിയെങ്ങാനും നടത്തിയാല്‍ സ്കൂള്‍ കഴിഞ്ഞ് പോവുന്ന വഴിക്ക് ടീച്ചര്‍മാര്‍ വീട്ടില്‍ കയറി ഞാന്‍ കട്ടിയ കാര്യം എരിവും, പുളിയും ചേര്‍ത്ത് ചോര്‍ത്തികൊടുക്കും പിന്നെ ഉപ്പച്ചിയുടെ വക ചൂരല്‍ പ്രയോഗവും ഉമ്മച്ചിയുടെ വക ഉപദേശ പ്രയോഗവും, ഒന്നോര്‍ക്കുമ്പോള്‍ ഉപ്പച്ചിയുടെ ചൂരല്‍ പ്രയോഗം തന്നെയാ നല്ലത്, അതാവുമ്പോള്‍ കുറച്ച് നേരത്തെ വേദനയേ കാണു മറ്റേത് അങ്ങിനെയല്ല ഒരുമാതിരി എന്തോ പോലെയാ ഒന്നിനും ഒരു ഉഷാര്‍ കാണത്തില്ല, എന്തിനേറെ പറയുന്നു നേരാവണ്ണം ഒന്ന് ഉറങ്ങാന്‍ പറ്റുവോ? യെവിടെ? അതുകൊണ്ട് ഉമ്മച്ചിയോട് ഞാന്‍ പലപ്പോഴും പറയാറുണ്ട് എന്നെ വേണേല്‍ ഉലക്ക കൊണ്ട് തല്ലികൊന്നോ എന്നാലും ഉപദേശിക്കല്ലെയെന്ന്, എന്റെ അറിവില്‍ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ഉമ്മച്ചി എന്നെ തല്ലികൊല്ലുമോ? എന്തായാലും രണ്ടുപേരുടെയും ഈ പ്രയോഗങ്ങള്‍ക്ക് ഒരു ചാന്‍സ് കൊടുക്കാതെ ഞാന്‍ നല്ല പയ്യനായി നടന്നിരുന്ന കാലം. ഒന്നുമുതല്‍ ഒമ്പതുവരെ ഇടകലര്‍ന്ന പഠിത്തം (ആണും, പെണ്ണും) ആയിരുന്നു, സയാമീസ് ഇരട്ടകളെ പോലെ ഒരു തലയും രണ്ട് ഉടലും ആയി നടന്നിരുന്ന ഞങ്ങളെ വേര്‍പ്പെടുത്താന്‍ തന്നെ പി.ടി.എ തീരുമാനിച്ചു ആണുങ്ങള്‍ക്ക് ഒരു ക്ലാസ്സും പെണ്ണുങ്ങള്‍ക്ക് വേറൊരു ക്ലാസ്സും, ഒമ്പതില്‍ എന്റെ കൂടെ പഠിച്ചിരുന്ന റുക്മിണിക്കും, സൗദാമിനിക്കും ഈ ഒരു മാറ്റം വല്യൊരു ഷോക്കായി മാറി അതിലേറെ എനിക്കും, ഈ ഒരു കാരണം കൊണ്ട് എന്റെ പഠിത്തം ഇവിടെ വെച്ച് നിര്‍ത്തിയാലോ എന്നുവരെ ചിന്തിച്ചു പിന്നെ കരുതും എന്തിനാ വെറുതെ ഉപ്പച്ചിയെകൊണ്ട് പുതിയ ചൂരലിന്റെ പൈസ കളയിക്കുന്നതെന്ന് കാരണം പുള്ളിക്കാരന്‍ തല്ലാന്‍ തുടങ്ങിയാല്‍ പിന്നെ ആ ചൂരല്‍ ഒടിയാതെ അതില്‍ നിന്നും പിന്മാറത്തില്ല. ഒരു ദിവസം എവിടെയോ ആരുടെയോ എന്തോ എപ്പോഴോ... സത്യത്തില്‍ സംഭവം എന്താണെന്ന് എനിക്കിപ്പോഴും അറിയത്തില്ല സ്കൂളില്‍ സമരം നടത്താന്‍ അവിടെത്തെ ചോട്ടാ നേതാക്കള്‍ തീരുമാനിച്ചു. തീരുമാനിക്കുന്ന സമയം ഒന്നാമനായി ഞാന്‍ അവിടെ ഉണ്ടായിപോയി എന്നൊരു തെറ്റ് അറിയാതെ ഞാന്‍ ചെയ്തു പോയി (എങ്ങിനെയെങ്കിലും ഇന്നത്തെ ദിവസം ക്ലാസ്സ് നടക്കാന്‍ പാടില്ല അത്രേ ഉണ്ടായിരുന്നുള്ളു), അന്നത്തെ ദിവസം ആദ്യത്തെ പിരീഡ് ക്ലാസ്സ് എടുക്കാന്‍ ടീച്ചര്‍ വന്നു. ഗുഡ്മോര്‍ണിംഗ് ടീച്ചര്‍... ഗുഡ്മോര്‍ണിംഗ് ഗുഡ്മോര്‍ണിംഗ്... ഇന്നലെ പറഞ്ഞതൊക്കെ പഠിച്ച് വന്നിട്ടുണ്ടല്ലോ? പഠിച്ച് വന്നവര്‍ ആണെന്ന് തോന്നണു ടീച്ചര്‍ ചോദിച്ച അതേ സ്പീഡില്‍ മറുപടി കൊടുത്തു, പഠിക്കാത്തോണ്ട് ഞാന്‍ മറുപടി കൊടുക്കാന്‍ പോയില്ല, അല്ല പിന്നെ... ക്ലാസ്സില്‍ അവസാനത്തെ ബെഞ്ചില്‍ ആയത്കൊണ്ട് സമരക്കാര്‍ എത്തും‌വരെ എങ്ങിനെയെങ്കിലും പിടിച്ച് നില്‍ക്കാം കാരണം ആദ്യ ബെഞ്ച് മുതല്‍ ചോദിച്ച് വരണ്ടേ... പക്ഷെ എന്റെ എല്ലാ പ്രതീക്ഷകളും തട്ടിതെറിപ്പിച്ച് കൊണ്ട് തുടക്കം എന്നില്‍ നിന്നും തന്നെ ആവട്ടെ എന്നു ടീച്ചര്‍ പറഞ്ഞു, ഞാന്‍ എഴുന്നേറ്റ് നിന്നു ഒന്നു ചിരിച്ച് കാണിച്ചു, എന്തേ എന്റെ ചോദ്യം കേട്ടില്ലെ? കേട്ടു നല്ല ക്ലിയര്‍ ആയിത്തന്നെ കേട്ടു പക്ഷെ ഉത്തരം മറന്നു ടീച്ചറെ എന്നിട്ട് കണ്ണൊന്ന് തുടച്ച് കാണിച്ചു. സഹതാപം കൊണ്ട് ഇരുന്നോളാന്‍ പറയുമെന്ന് കരുതി പക്ഷെ അതെന്തായാലും അത് നടന്നില്ല അതിനു പകരം എന്നോട് ബെഞ്ചിന്റെ മുകളില്‍ കയറി നില്‍ക്കാന്‍ കല്‍‌പ്പിച്ചു. മറുത്തൊന്നും പറയാതെ ടീച്ചര്‍ പറഞ്ഞത് അതേപടി ഞാന്‍ അനുസരിച്ചു. അടുത്തവനോടായി ചോദ്യം... എന്റെ അതേ പാത അവനും പിന്തുടര്‍ന്നു, പിന്നെ എല്ലാം ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്ത പോലെ എന്റെ അതേ സ്റ്റൈല്‍ ബെഞ്ചിന്റെ മുകളില്‍ കയറി നിന്നു അതുകൊണ്ട് തന്നെ ബാലന്‍സ് ലെവല്‍ ഓകെയായി എനി ബെഞ്ച് മറിഞ്ഞ് വീഴത്തില്ല. ആ സമയത്താണ്‌ സമരക്കാരുടെ വരവ് സമരത്തിന്‌ ആളെകൂട്ടാനുള്ള പരിപാടിയാ, ഞാന്‍ പറഞ്ഞു ടീച്ചറെ ദേ അലി... (ക്യത്യ സമയത്ത് തന്നെ പഹയന്‍ വന്നു) ടീച്ചര്‍ തിരിഞ്ഞ് നോക്കി എന്നിട്ട് ചോദിച്ചു... എന്താ അലി? അതെ... ടീച്ചറെ ഇന്നൊരു സമരം ഉണ്ട് ഞങ്ങള്‍ ഷാനുവിനെ വിളിക്കാന്‍ വന്നതാ, (ഞാന്‍ മെല്ലെ ഇറങ്ങി പോവാനുള്ള പുറപ്പാടിലാ)... അലി പറഞ്ഞ് തീരും മുന്‍പെ ടീച്ചര്‍ എന്നെയൊന്ന് തുറിച്ച് നോക്കി ആ സമയം "ഉപ്പച്ചി ചൂരല്‍ വാങ്ങാന്‍ കടയിലേക്ക് പോവുന്ന രംഗം" എന്റെ മനസ്സിലൂടെ ഒന്ന് മിന്നി മറഞ്ഞു (ഞാന്‍ പഴയപടി അവിടെത്തന്നെ കയറി നിന്നു). ആണൊ നീയൊന്ന് പോയെ ഞാന്‍ ഒന്ന് കാണട്ടെ... ടീച്ചര്‍ എന്നോട് വെല്ലുവിളിച്ചു അതെനിക്ക് തീരെ പിടിച്ചില്ല എങ്കിലും ഞാന്‍ വളരെ താഴ്മയോടെ പറഞ്ഞു, പഠിച്ചില്ല എന്നത് നേരുത്തന്നെ പക്ഷെ ഈ സമരത്തെ കുറിച്ച് എനിക്ക് ഒന്നും തന്നെ അറിയില്ല, എനിക്ക് സമരം എന്ന് കേള്‍ക്കുന്നതേ ഇഷ്ടമല്ല (തല്‍ക്കാലം തടിയൂരല്‍ അത്രേ ഞാന്‍ കരുതിയുള്ളു), ഞാന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ടീച്ചര്‍ക്ക് പിടിക്കിട്ടി, ഷാനു പറഞ്ഞത് കേട്ടില്ലേ എനി നിങ്ങള്‍ക്ക് പോവാം, ഓഹോ അങ്ങിനെയാണോ... എല്ലാത്തിലും ഞങ്ങളുടെ കൂടെ നിന്നിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലെ, നിന്നെ ഞങ്ങള്‍ എടുത്തോളാമെടാ ഞങ്ങള്‍ ഇന്നെവിടേയും പോവുന്നില്ല പുറത്ത് തന്നെ കാണും. സമരത്തിനു പോയാല്‍ ഉപ്പച്ചിയുടെ അടി, വിളിച്ചിട്ട് പോവാത്തതിനു എനി അലിയുടെ വക അടി, എന്തായാലും ഒരു അടി ഉറപ്പിച്ചു... ക്ലാസ്സെല്ലാം കഴിഞ്ഞ് പോവും നേരത്ത് ടീച്ചര്‍ എന്നോട് പറഞ്ഞു, അലി പുറത്ത് തന്നെ നില്പുണ്ട് സൂക്ഷിച്ചൊക്കെ പോകണം, അതൊരു കുത്ത്‌വാക്കായി തോന്നിയില്ലെങ്കിലും എനിക്കിട്ടൊന്ന് താങ്ങിയതാ എന്ന് മനസ്സിലായി. ടീച്ചറുടെ ഉപദേശം തട്ടികളയേണ്ട എന്നു കരുതി സ്കൂളിന്റെ പിന്നിലുള്ള ഉയരമുള്ള മതിലൊക്കെ എടുത്ത് ചാടി നേരെ മാമന്റെ വീട്ടിലേക്ക് പോയി.

Friday, May 6, 2011

ഫെയ്സ്ബുക്കിലെ സുന്ദരി



ഞാന്‍ ഷാനു, ഫെയ്സ്ബുക്കില്‍ ഒരു വൈറസ് പോലെ കടന്ന് കൂടിയിട്ട് ഇന്നേക്ക് മൂന്ന്‌വര്ഷംി തികയുന്നു, ആരെകൊണ്ടും ഒരു പരാതിയും ഉണ്ടാക്കാതെ യാഹു ചാറ്റും, ഗൂഗിള്‍ ചാറ്റും ഒക്കെ ആയി നടന്നിരുന്ന ഞാന്‍ ഒരു പെണ്കൊുച്ചിന്റെ നിര്ബുന്ധപ്രകാരമാണ്‌ ഇങ്ങിനെ ഒരു കടുംകൈക്ക് മുതിര്ന്ന ത്, ആ കൊച്ചിന്റെ നിര്ബുന്ധത്തിനു വഴങ്ങി ഫെയ്സ്ബുക്കില്‍ ഒരു അംഗത്വം എടുത്തു എന്നൊരു തെറ്റ് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു, പിന്നെ കുറച്ച് നാളത്തേക്ക് ആ വഴി ഞാന്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. പലപ്പോഴും അവിടെ നിന്നും ഓരോരൊ ഫ്രണ്ട്സ് റിക്വസ്റ്റ് മെയിലുകള്‍ കിട്ടാറുണ്ട്, ദിനം‌പ്രതി നൂറില്‍‌പരം മെയിലുകള്‍ വരുന്ന എനിക്ക് ഇതൊക്കെ നോക്കാന്‍ എവിടെ സമയം, ഒരുവിധം അലവലാതി മെയിലുകള്‍ എല്ലാം തന്നെ ഫില്ട്ടാര്‍ ചെയ്ത്‌ വെച്ചേക്കുവാ അതുകൊണ്ട് നേരേ അതൊക്കെ ട്രാഷ്ബോക്സിലേക്ക് മൂവിക്കോളും, ഫോര്‍‌വേഡ് മാനിയ എന്നൊരു പ്രത്യേകതരം അസുഖമുള്ള ഒരുകൂട്ടര്‍ ഉണ്ട് എന്റെ ഫ്രണ്ട്സ് ലിസ്റ്റില്‍ അവറ്റകള്ക്ക് ഇതുതന്നെ ഒരുപണി, ഒരുനാള്‍ എന്റെ മെയില്‍ ബോക്സില്‍ ഒരു പെണ്കൊകച്ചിന്റെ മെയില്‍ വന്ന് കിടക്കുന്നു... "ഹസീന ബിന്‍‌ത് ജമാല്‍" തരക്കേടില്ലാത്ത പേര്‌ വഴിതെറ്റി വന്ന വല്ല ഹൂറിയാവുമെന്ന് കരുതി ഞാന്‍ ഉടനെത്തന്നെ എന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് തുറന്ന് നോക്കി പക്ഷെ ആ കൊച്ചിന്റെ പ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോള്‍ ആദ്യം ഞാനൊന്ന് ഞെട്ടി, അതെ സുന്ദരിയായ ഒരു കൊച്ച്... ആ ഹൂറിയെന്തിനാ ഈയുള്ളവനു റിക്വസ്റ്റ് അയക്കുന്നത്? എന്തായാലും ഒരുവഴിക്ക് പോവുന്നതല്ലേ ഇതിന്റെ റിക്വസ്റ്റ് പരിഗണിച്ചേക്കാം, പരിഗണിക്കേണ്ട താമസമേയുള്ളു ഉടനെത്തന്നെ ഒരു മെസ്സേജ് കിട്ടി...

ചാറ്റിലുണ്ടോ? (ചോദ്യം മംഗ്ലീഷില്‍)

ഉണ്ടെങ്കില്‍...?

ഉണ്ടെങ്കില്‍ ചാറ്റാമായിരുന്നു...

എന്തിനാ ചാറ്റിയിട്ട്?

ചുമ്മ... നിങ്ങളെയൊന്ന് പരിചയപ്പെടാലോ...

(എന്തോ ഞാന്‍ ചോദിക്കാന്‍ കരുതിയ എല്ലാ ചോദ്യങ്ങളും ആ ഹൂറിയെന്നോട് ചോദിച്ചു)

ചുമ്മ പരിജയപ്പെടാന്‍ എനിക്ക് താല്പര്യമില്ല...

ഹെയ് അങ്ങിനെ പറഞ്ഞാല്‍ എങ്ങിനെയാ ഇഷ്ടാ!

"അല്ല എന്റെ ഭര്ത്താ.വെങ്ങാനും ഇതറിഞ്ഞാല്‍"... (എന്തോ പന്തിക്കേട് തോന്നിയ ഞാന്‍ പ്ലേറ്റ് അങ്ങോട്ട് മറിച്ചിട്ടു)

"ഭര്ത്താ്വോ!"

അതെ ഭര്ത്താ്വ് തന്നെ...

അപ്പോള്‍ നിങ്ങള്‍?

ഞാന്‍ ഷമീല, ഇതെന്റെ ഭര്ത്താ്വിന്റെ അക്കൗണ്ടാണ്‌...

എങ്കില്‍ ഞാനൊരു സത്യം പറയട്ടെ...? ഹൂറി ചോദിച്ചു.

അതിനെന്താ പറഞ്ഞോളൂ...

ഷമീല എന്നോട് ക്ഷമിക്കണം... ഞാന്‍ ഹസീനയല്ല എന്റെ പേര്‌ ഷാജി.

അപ്പോള്‍ ഹസീന...?

അത് ഞാന്‍ ചുമ്മ പറ്റിക്കാനായിട്ട് ഉണ്ടാക്കിയ ഒരു അക്കൗണ്ട് മാത്രം.

ഹമ്പടാ! അപ്പോള്‍ എന്റെ ഭര്ത്താ വിനേയും പറ്റിക്കാമെന്ന് കരുതിയല്ലേ?

ഹെയ് അങ്ങിനെ ഒന്നുമില്ലന്നെ, ഷമീല ഇപ്പോള്‍ എവിടെയാ?

ഞാന്‍ എന്റെ ഭര്ത്താ വിന്റെ കൂടെ ഖത്തറില്‍...

ഖത്തറിലാണോ? ഞാനും ഖത്തറിലാ...

ഷാജി ഖത്തറിലെവിടെയാ?

അല്‍-ഖോര്‍... കേട്ടിട്ടുണ്ടോ?

പിന്നല്ലാതെ... പക്ഷെ ഞങ്ങള്‍ താമസിക്കുന്നത് വക്‌റയിലാ...

ഫോണുണ്ടോ...?

ഉണ്ട്, പക്ഷെ അത് ഇക്കാടെ കയ്യിലാ... (ഇവന്‍ എന്നെം കൊണ്ടേ പോവു)

എനിക്ക് ഷമീലാനെ ഒന്ന് കാണണമെന്നുണ്ട്...

അയ്യോ! അതെന്തിനാ...?

ചുമ്മ... ഒന്ന് കാണാന്‍ തോന്നുന്നു...

അയ്യോ അതൊന്നും പറ്റത്തില്ല, ഇക്ക അറിഞ്ഞാല്‍... എനിക്ക് പേടിയാവുന്നു.

അതിനെന്തിനാ പേടിക്കുന്നത് ഇക്ക ഇതൊന്നും അറിയാന്‍ പോവുന്നില്ല...

(ഷാജി നല്ലപോലെ പഞ്ചാരയിട്ട് ഒലിപ്പിക്കുവാ, എനി ഒരു വഴിയേ ഉള്ളു)

അതെ എന്റെ മോളും, മരുമകനും ഇപ്പൊ വരും.

മോളോ!!!!

അതെ എനിക്ക് ഒരു മോളും പിന്നെയൊരു മോനും ഉണ്ട്, മോളുടെ കല്യാണം കഴിഞ്ഞു ഇപ്പം വിശേഷവും ഉണ്ട്.

എന്നാപിന്നെ "താത്ത" പിന്നെ കാണാട്ടോ! എനിക്ക് പുറത്തേയ്ക്ക് ഒന്ന് പോവണം.

അവസാന സമയത്ത് ബഹുമാനത്തോടെ (?) എന്നെ "താത്ത" എന്നും വിളിച്ച് പുറത്തേയ്ക്ക് പോയ ആ ഷാജിയെ പിന്നെ ഇത്‌വരെയും ഈ വഴിക്ക് ഞാന്‍ കണ്ടിട്ടില്ല, പക്ഷെ എനിക്കറിയാം... എന്നെ കുറച്ച് നേരവും ഞാന്‍ ഒത്തിരി നേരവും വെള്ളം കുടിപ്പിച്ച "ഫെയ്സ്ബുക്കിലെ സുന്ദരി" ഈ കഥ എവിടെയെങ്കിലും ഇരുന്നു വായിച്ച് എന്നെ ശപിക്കുന്നുണ്ടാകുമെന്ന്. എങ്കിലും ഞാന്‍ എനിയും പ്രതീക്ഷിക്കുന്നു ഇത്പോലെയുള്ള ഒരുപാട് ഷാജിമാരെ.

Sunday, May 1, 2011

കോട്ടയത്തേക്കൊരു "ഫ്രീ" യാത്ര



ഏത് വര്‍ഷമെന്ന് ക്യത്യമായി ഓര്‍മയില്ല എങ്കിലും ഒരുകാര്യം നല്ലപോലെ ഓര്‍മയിലുണ്ട് ആ വര്‍ഷം എന്റെ വീടിനടുത്തുള്ള ഒരു പെണ്‍കൊച്ച് ഡിഗ്രിക്ക് പഠിച്ചിരുന്നു, അതിരാവിലെ എഴുന്നേറ്റ് പഠിക്കുന്നത് ആ കൊച്ചിന്റെ ഒരു ഹോബിയാ, എന്നാപിന്നെ അതിരാവിലെ തന്നെ ആ കൊച്ചിന്റെ വായില്‍ നോക്കുന്ന പണി ഞങ്ങളും ഒരു ഹോബിയാക്കി, അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ പ്രായം ചെന്ന ഒരു കോഴി (ഓറിജിനല്‍ അല്ല) ഉണ്ടായിരുന്നു (സോറി, പേര് ഇവിടെ പറയാന്‍ നിര്‍‌വാഹമില്ല) പുള്ളി ഇടയ്ക്കിടെ പറയാറുണ്ട് നല്ല തടിമിടുക്കുള്ളവരെയാ പെണ്ണുങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമെന്ന് (ശരിയാണോ? ആര്‍ക്കറിയാം), അതുകൊണ്ട് തന്നെ ഞങ്ങളുടെ തടി (മൂന്നെണ്ണത്തിനേയും ഒരുമിച്ചിട്ട് തൂക്കിയാല്‍ പോലും നൂറുകിലോ കാണത്തില്ല) ആ കൊച്ചിനെ കാണിക്കാന്‍ വേണ്ടി മാത്രം കാലത്തെഴുന്നേറ്റ് ഓടലും, ചാടലും ഞങ്ങള്‍ പതിവാക്കി, ആ പരിസരത്ത് നായ്ക്കളുടെ ശല്യമുള്ളത് കൊണ്ട് ഞാനങ്ങിനെ ഒറ്റയ്ക്കൊന്നും ഓടാന്‍ പോവാറില്ല ആരെങ്കിലുമൊക്കെ കൂടെ കൂട്ടും, ഒരു ദിവസം ഓടുന്ന സമയം ഒരു ലൊക്കട (തല്ലിപ്പൊളി) സ്കൂട്ടര്‍ ഞങ്ങളുടെ അടുത്ത് കൊണ്ടുവന്ന് നിര്‍ത്തി, പത്രക്കാരന്‍ വര്‍ഗീസ് ചേട്ടായി ആയിരുന്നു അത്, എന്താ ചേട്ടായി എന്നുമില്ലാത്ത ഒരു സ്റ്റോപ്പിടല്‍ ഇവിടെ? ഹാ നിങ്ങളെ കണ്ടിട്ട് തന്നെയാ ഞാന്‍ നിര്‍ത്തിയത്, എന്തൊക്കെയാ പിള്ളേരെ വിഷേശങ്ങള്‍? പിന്നെ ഒരു കാര്യം കൂടെ നിങ്ങള്‍ക്ക് "ഫ്രീ" ആയിട്ട് ടൂര്‍ പോവാന്‍ ഇഷ്ടമുണ്ടോ? അതെന്നാ ചോദ്യമാ ചേട്ടായി, ഇഷ്ടമുണ്ടെന്നോ? അതേയുള്ളു ഇപ്പൊ ഇഷ്ടം (ഫ്രീ എന്നുകേട്ടപ്പോഴേ ഞങ്ങളുടെ ഇഷ്ടം വല്ലാതെയങ്ങ് കൂടി), എങ്കില്‍ പോവാന്‍ ഒരുങ്ങിക്കോ, നിങ്ങള്‍ക്ക് പോവുമ്പോള്‍ ഇടാനുള്ള ഡ്രസ്സും എടുത്തോണ്ട് വരാമെന്ന് പറഞ്ഞ് വര്‍ഗീസ് ചേട്ടായി തിരികെ പോയി, ഒരു ചിലവും ഇല്ലാതെ അതും ഡ്രസ്സും തന്ന് നമ്മളെ ടൂര്‍ കൊണ്ടുപോവാന്‍ അങ്ങേര്‍ക്ക് വല്ല വട്ടും ഉണ്ടോടാ? ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു, അതെന്തെങ്കിലും ആകട്ടെ നമുക്ക് എന്തായാലും പോവാം ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി, അതോടപ്പം ഞങ്ങള്‍ മുന്നുപേരും ഒരു പ്രതിജ്ഞയും എടുത്തു (ടൈം വെയ്സ്റ്റ് അല്ലാതൊരു ഗുണവുമില്ല) ഈ കാര്യം ഞങ്ങള്‍ അല്ലാതെ മറ്റാരും അറിയാന്‍ പാടില്ല എന്ന്.

ഞങ്ങള്‍ അവിടെ കാത്ത് നിന്നു, കുറച്ച് നേരത്തിനു ശേഷം വര്‍ഗീസ് ചേട്ടായി ഒരു കവറുമായി വന്നു എന്നിട്ട് 300 രൂപയും പിന്നെ ആ കവറും എന്റേല്‍ തന്നിട്ട് പറഞ്ഞു നിങ്ങള്‍ക്ക് മുന്നുപേര്‍ക്കുമുള്ള ഷര്‍ട്ടും, പാന്റും ഇതിനകത്തുണ്ട്, ഇതിട്ടോണ്ട് 8 മണി ആവുമ്പോഴേക്കും ചാവക്കാട് സെന്ററിലേക്ക് പോരെ ഞാന്‍ അവിടെ കാണുമെന്നും പറഞ്ഞ ചേട്ടായി തിരികെ പോയി, ആദ്യം തന്നെ 300 രൂപ ഞങ്ങള്‍ പങ്കിട്ടെടുത്തു (ഞങ്ങള്‍ക്ക് ചിലനേരത്ത് ഞങ്ങളെത്തന്നെ തീരെ വിശ്വാസമില്ല) ആകെ കൂടെ കുറച്ച് സമയമേ ഉള്ളു എനി, പിന്നെ പാന്റും, ഷര്‍ട്ടുമെടുത്ത് നേരേ വീട്ടിലേക്ക് വെച്ചുപിടിച്ചു അവര്‍ അവരവരുടെ വീട്ടിലേക്കും, 2 ബക്കറ്റ് വെള്ളം കൊണ്ട് കുളി പാസാക്കി (ഞാനൊരു ബാത്ത്‌റൂം സിംഗറാ! അതുകൊണ്ട് തന്നെ അടുത്ത വീട്ടിലെ കൊച്ചിന്‌ ഇന്നെന്റെ പാട്ടു കേള്‍ക്കാന്‍ ഭാഗ്യമില്ല), നേരേ അടുക്കളയിലേക്ക് ചുട്ടുവെച്ചിരിക്കുന്ന ഒരു നൂല്‍‌പുട്ടെടുത്ത് (ഇടിയപ്പം എന്നൊക്കെ പറയും, അതുതന്നെ സംഭവം) നേരേയങ്ങോട്ട് വായിലേക്ക് തള്ളിക്കയറ്റി എന്നിട്ട് കുറച്ച് പഞ്ചസാരയും വാരി വായിലേക്കിട്ടും അങ്ങിനെ ബ്രേക്ക്‌ഫാസ്റ്റ് പരിപാടിയും കഴിഞ്ഞു, എനി അടുത്തത് ഡ്രസ്സിംഗ് ആണ്‌... കവര്‍ തുറന്ന് നോക്കി നല്ല വൈറ്റ് കളര്‍ ഷര്‍ട്ട്, കൊള്ളാം എനിക്കിഷ്ടായി... ഷര്‍ട്ടെടുത്ത് ഒന്ന് കുടഞ്ഞ് ഇട്ടുനോക്കി പടച്ചോനെ! പണിപാളി ഇത് ഏതോ ഒരു അപ്പൂപ്പന്റെയാ വേണേല്‍ എന്നെപോലെ രണ്ട് പേരെകൂടെ അതിനുള്ളിലേക്ക് കയറ്റാം എനിയെന്ത് ചെയ്യും? വേറെ നിവര്‍ത്തിയില്ല ഇതുതന്നെയിടാം, അടുത്തത് പാന്റ് (തെറ്റിദ്ധരിക്കെണ്ട ആദ്യം ഇടേണ്ടതൊക്കെ ഇട്ടിട്ടുണ്ട്) ഇട്ടു നോക്കി... ഇതിലും ഭേദം ലുങ്കിയെടുക്കുന്നതാ അത്രക്കും ലൂസ് കാലിന്റെ നീളത്തേക്കാളും ഉണ്ട് പാന്റിന്റെ നീളം, തല്‍ക്കാലം കത്രിയെടുത്ത് പാന്റിന്റെ 2 കാലും വെട്ടി നീളം അങ്ങ് കുറച്ചു എന്നിട്ട് പിന്നേം ഇട്ടുനോക്കി ഇപ്പോ കുഴപ്പമില്ല ബാലന്‍സ് വന്ന ഭാഗം വളരെ തന്ത്രപൂര്‍‌വ്വം മടക്കിയും വെച്ചു ഞാന്‍ ഹാപ്പിയായി. അടുത്ത പ്രശ്നം എന്റെ അരവണ്ണ‌വും പാന്റിന്റെ അരവണ്ണ‌‌വും തീരെയങ്ങ് മാച്ച് ആകുന്നില്ല, അപ്പോഴാണ്‌ ഹാങ്ങറില്‍ തൂങ്ങികളിക്കുന്ന ഫൈസല്‍ക്കാടെ ബെല്‍റ്റ് എന്റെ കണ്ണില്‍‌പ്പെട്ടത് പിന്നെ ഒന്നും നോക്കിയില്ല അതെടുത്ത് രണ്ടര തവണ (എന്നിട്ടും ബാക്കി) ചുറ്റിയപ്പോള്‍ ആ കാര്യവും ഓകെ, മുടി ചീകാന്‍ കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്നപ്പോള്‍ "വീര്‍പ്പിച്ച ബലൂണിനു നടുവില്‍ കയറുകൊണ്ട് കെട്ടിയ പോലെയുണ്ട്" എന്നെ കാണാന്‍... എനിയും എന്നെതന്നെ നോക്കി നിന്നാല്‍ കാര്യങ്ങള്‍ ഒന്നും നടക്കില്ലെന്ന് മനസ്സിലാക്കിയ ഞാന്‍ ബാഗും എടുത്ത് ഉമ്മച്ചിയോട് യാത്രപറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി, പുറത്തിറങ്ങി നോക്കിയപ്പോള്‍ ഒരുകാര്യം എനിക്ക് മനസ്സിലായി എന്നെക്കാളും മഹാബോറന്മാര്‍ രണ്ടെണ്ണം കൂടെയുണ്ടെന്ന്, അതില്‍ ഒരുത്തന്റെ നില്‍‌പ്പ് ശരിക്കും "എന്താ കരിങ്കണ്ണാ അഭിപ്രായം" എന്ന ബോര്‍ഡും തൂക്കി വീട്ടുമുറ്റത്ത് വെക്കുന്ന നോക്കുകുത്തിയെ പോലെ, വല്ലതും പറയാന്‍ പറ്റുവോ ഞാന്‍ അതിനേക്കാളും അലമ്പനായി (തല്ലിപ്പൊളി) ആയി നിക്കുവല്ലേ! എന്തായാലും ഒരു ഓട്ടോ വിളിച്ച് നേരേ ചാവക്കാട് സെന്ററിലേക്ക് പോയി, അവിടെ എത്തിയപ്പോള്‍ മൂന്ന് ടൂറിസ്റ്റ് ബസ് ഞങ്ങളേയും കാത്ത് കിടക്കുന്നു, ആദ്യം കണ്ട ബസിലേക്ക് ഞാന്‍ ചാടിക്കയറി (ചാടിക്കയറല്‍ എന്റെയൊരു ഹോബിയാ) അതേ സ്പീഡില്‍ തന്നെ തിരിച്ചു ചാടിയിറങ്ങി എന്നിട്ട് രമേഷിനേയും, ഷാജിയേയും ഒന്നു തുറിച്ച് നോക്കി എന്നിട്ട് പതുക്കെ ചോദിച്ചു "ആരാടാ നമ്മുടെ ടൂര്‍ പരിപാടി നാടു മുഴുവന്‍ പാട്ടാക്കിയതെന്ന്‌" (ബസിനുള്ളില്‍ സുബൈര്‍, മുജീബ്, നവാസ്, റഹീം, ഷെജീര്‍ എന്തിനേറെ പറയുന്നു രണ്ടാം കെട്ടുകെട്ടിയ മജീദ്ക്ക വരെയുണ്ട്), അവര്‍ രണ്ട് പേരും കൈമലര്‍ത്തി കൂട്ടത്തില്‍ ഞാനും കൈമലര്‍ത്തി കാണിച്ചു (അല്ലെങ്കില്‍ ആ പൊട്ടന്മാര്‍ എന്നെ തെറ്റിദ്ധരിച്ചാലോ), ആ കേറ് കേറ്... വര്‍ഗീസ് ചേട്ടായി പറഞ്ഞു, ഞങ്ങള്‍ മൂന്നുപേരും കയറിയിരുന്നു, എന്നാലും ഞങ്ങളോട് പറയാതെ പോവാമെന്ന് കരുതിയല്ലേ? സുബൈറിന്റെ വക കമന്റ്, ഞാനൊന്നും പറയാന്‍ പോയില്ല (തെറ്റ് ഞങ്ങളുടെ ഭാഗത്താണല്ലോ), ഞാന്‍ ചോദിച്ചു എനി ആരെങ്കിലും വരാനുണ്ടോ? കൂയ്... കൂയ്... പിറകില്‍ നിന്നും ഏതോ ഒരു കുറുക്കന്റെ മോന്‍ (?) കൂവി... വര്‍ഗീസ് ചേട്ടന്‍ ബസിലേക്ക് ചാടിക്കയറി എന്നിട്ട് പറഞ്ഞു മക്കളെ ഇപ്പൊ കൂവിക്കോ പക്ഷെ അവിടെ എത്തിയാല്‍ ദയവ്‌ചെയ്ത് എല്ലാവരും ഡീസന്റ് ആയിരിക്കണം, എന്നെ നാറ്റിക്കരുത്, അത് കേള്‍ക്കേണ്ട താമസം നേരത്തെ കൂവിയോന്‍ ഒന്നൂടെ ഉച്ചത്തില്‍ കൂവി അവന്റെ കഴിവ് തെളിയിച്ചു, ഫ്രീ ടൂറില്‍ ഇതൊക്കെ ഉള്‍പ്പെടും എന്നുള്ള മട്ടില്‍ ഞാന്‍ മിണ്ടാതെ ഇരുന്നു. (അപ്പോഴും മനസ്സില്‍ വര്‍ഗീസ് ചേട്ടായിക്ക് എന്തുപറ്റി എന്നുള്ള ചിന്ത മാത്രമായിരുന്നു) ബസ് പുറപ്പെടാനുള്ള സമയം ആയി വര്‍ഗീസ് ചേട്ടായിടെ വക അവസാന കമന്റ്... "കോട്ടയത്ത് എത്തിയിട്ട് എല്ലാവര്‍ക്കും തൊപ്പിയും, കൊടിയും തരുന്നതായിരിക്കും"... കൊടിയോ???? ഞാന്‍ എഴുന്നേറ്റ് നിന്ന് ഉറക്കെ ചോദിച്ചു... അതെ കൊടി തന്നെ നീ ഇത്‌വരെയും കൊടി കണ്ടിട്ടില്ലേ? കൊടിയൊക്കെ കണ്ടിട്ടുണ്ട് എന്നാലും ടൂറിന്‌ പോവുമ്പോള്‍ അതൊക്കെയെന്തിനാ? സുബൈര്‍ എന്നെ അവിടെ പിടിച്ചിരുത്തി എന്നിട്ട് ചോദിച്ചു "അപ്പോള്‍ നീ എങ്ങോട്ടെന്ന് കരുതിയാ ഈ ബാഗും തൂക്കി പോന്നത്?" ഫ്രീ ടൂറിന്‌... അയ്യെടാ ടൂറോ...? ഇത് കോട്ടയത്ത് സംസ്ഥാന സമ്മേളനം (ഏത് പാര്‍ട്ടിയുടേതാണെന്ന് മാത്രം ചോദിക്കരുത്) നടക്കുന്ന സ്ഥലത്തേക്ക് പോകുന്ന ബസ്സാ! അണികളുടെ എണ്ണം കൂട്ടാന്‍ വേണ്ടി എന്നെയും നിന്നെയും ഒക്കെ വര്‍ഗീസ് ചേട്ടായി പൈസയും, ഡ്രസ്സും തന്ന് ഇതിലേക്ക് പിടിച്ചിട്ടെന്ന് മാത്രം തല്‍ക്കാലം അറിഞ്ഞാല്‍ മതി. ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായ ഞാന്‍ ഇതിലും കൂടുതല്‍ എനിയെന്ത് അറിയാന്‍... എനി അവിടെ പോയി കൊടിപിടിക്കണം, വെയിലും കൊണ്ട് നടക്കണം, മനസ്സില്‍ തോന്നിയ വിഷമം ആരോടും പറയാതെ ബാഗും കെട്ടിപിടിച്ച് ഞാന്‍ ഒരുഭാഗത്തേക്ക് ഒതുങ്ങിയിരുന്നു.